Ana SayfaMealler › Karakunnu-Elayavoor
KE

Karakunnu-Elayavoor

Karakunnu-Elayavoor
Karakunnu-Elayavoor meali ile okumaya başla
Kalem 1 / 52
1
നൂന്‍. പേനയും അവര്‍ എഴുതിവെക്കുന്നതും സാക്ഷി.
Karakunnu-Elayavoor 68:1
2
നിന്റെ നാഥന്റെ അനുഗ്രഹത്താല്‍ നീ ഭ്രാന്തനല്ല.
Karakunnu-Elayavoor 68:2
3
നിശ്ചയമായും നിനക്ക് നിലക്കാത്ത പ്രതിഫലമുണ്ട്.
Karakunnu-Elayavoor 68:3
4
നീ മഹത്തായ സ്വഭാവത്തിനുടമതന്നെ; തീര്‍ച്ച.
Karakunnu-Elayavoor 68:4
5
വൈകാതെ നീ കണ്ടറിയും. അവരും കണ്ടറിയും.
Karakunnu-Elayavoor 68:5
6
നിങ്ങളില്‍ ആരാണ് കുഴപ്പത്തിലായതെന്ന്?
Karakunnu-Elayavoor 68:6
7
നിശ്ചയമായും നിന്റെ നാഥന്‍ വഴി തെറ്റിയവരെ നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെയും അവനു നന്നായറിയാം.
Karakunnu-Elayavoor 68:7
8
അതിനാല്‍ നീ സത്യനിഷേധികളെ അനുസരിക്കരുത്.
Karakunnu-Elayavoor 68:8
9
നീ അല്‍പം അനുനയം കാണിച്ചെങ്കില്‍ തങ്ങള്‍ക്കും അനുനയം ആകാമായിരുന്നുവെന്ന് അവരാഗ്രഹിക്കുന്നു.
Karakunnu-Elayavoor 68:9
10
അടിക്കടി ആണയിട്ടുകൊണ്ടിരിക്കുന്ന അതിനീചനെ നീ അനുസരിക്കരുത്.
Karakunnu-Elayavoor 68:10
11
അവനോ ദൂഷണം പറയുന്നവന്‍, ഏഷണിയുമായി ചുറ്റിക്കറങ്ങുന്നവന്‍.
Karakunnu-Elayavoor 68:11
12
നന്മയെ തടയുന്നവന്‍, അതിക്രമി, മഹാപാപി.
Karakunnu-Elayavoor 68:12
13
ക്രൂരന്‍, പിന്നെ, പിഴച്ചു പെറ്റവനും.
Karakunnu-Elayavoor 68:13
14
അതിനു കാരണമോ സമൃദ്ധമായ സമ്പത്തും സന്താനങ്ങളുമുണ്ടെന്നതും.
Karakunnu-Elayavoor 68:14
15
നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ അവന്‍ പറയും: "ഇത് പൂര്‍വികരുടെ പുരാണ കഥകളാണ്.”
Karakunnu-Elayavoor 68:15
16
അടുത്തുതന്നെ അവന്റെ തുമ്പിക്കൈക്ക് നാം അടയാളമിടും.
Karakunnu-Elayavoor 68:16
17
ഇവരെ നാം പരീക്ഷണ വിധേയരാക്കിയിരിക്കുന്നു. തോട്ടക്കാരെ പരീക്ഷിച്ചപോലെ. തോട്ടത്തിലെ പഴങ്ങള്‍ പ്രഭാതത്തില്‍ തന്നെ പറിച്ചെടുക്കുമെന്ന് അവര്‍ ശപഥം ചെയ്ത സന്ദര്‍ഭം!
Karakunnu-Elayavoor 68:17
18
അവര്‍ ഒന്നും ഒഴിവാക്കിപ്പറഞ്ഞില്ല.
Karakunnu-Elayavoor 68:18
19
അങ്ങനെ അവര്‍ ഉറങ്ങവെ നിന്റെ നാഥനില്‍നിന്നുള്ള വിപത്ത് ആ തോട്ടത്തെ ബാധിച്ചു.
Karakunnu-Elayavoor 68:19
20
അത് വിളവെടുപ്പ് കഴിഞ്ഞ വയല്‍പോലെയായി.
Karakunnu-Elayavoor 68:20
21
പ്രഭാതവേളയില്‍ അവരന്യോന്യം വിളിച്ചുപറഞ്ഞു:
Karakunnu-Elayavoor 68:21
22
നിങ്ങള്‍ വിളവെടുക്കുന്നുവെങ്കില്‍ നിങ്ങളുടെ കൃഷിയിടത്തേക്ക് നേരത്തെ തന്നെ പുറപ്പെട്ടുകൊള്ളുക.”
Karakunnu-Elayavoor 68:22
23
അന്യോന്യം സ്വകാര്യം പറഞ്ഞുകൊണ്ട് അവര്‍ പുറപ്പെട്ടു:
Karakunnu-Elayavoor 68:23
24
ദരിദ്രവാസികളാരും ഇന്നവിടെ കടന്നുവരാനിടവരരുത്.”
Karakunnu-Elayavoor 68:24
25
അവരെ തടയാന്‍ തങ്ങള്‍ കഴിവുറ്റവരെന്നവണ്ണം അവര്‍ അവിടെയെത്തി.
Karakunnu-Elayavoor 68:25
26
എന്നാല്‍ തോട്ടം കണ്ടപ്പോള്‍ അവര്‍ വിലപിക്കാന്‍ തുടങ്ങി: "നാം വഴി തെറ്റിയിരിക്കുന്നു.
Karakunnu-Elayavoor 68:26
27
അല്ല; നാം എല്ലാം നഷ്ടപ്പെട്ടവരായിരിക്കുന്നു.”
Karakunnu-Elayavoor 68:27
28
കൂട്ടത്തില്‍ മധ്യമ നിലപാട് സ്വീകരിച്ചയാള്‍ പറഞ്ഞു: "നിങ്ങള്‍ എന്തുകൊണ്ട് ദൈവകീര്‍ത്തനം നടത്തുന്നില്ലെന്ന് ഞാന്‍ ചോദിച്ചിരുന്നില്ലേ?”
Karakunnu-Elayavoor 68:28
29
അവര്‍ പറഞ്ഞു: "നമ്മുടെ നാഥന്‍ എത്ര പരിശുദ്ധന്‍! നിശ്ചയമായും നാം അക്രമികളായിരിക്കുന്നു.”
Karakunnu-Elayavoor 68:29
30
അങ്ങനെ അവരന്യോന്യം പഴിചാരാന്‍ തുടങ്ങി.
Karakunnu-Elayavoor 68:30